top of page

××××കെ എസ് ആർ ടി സി യുടെ ചരിത്രം××××
***********************************

ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ കാണാൻ പോയ വേളയിലാണ് ചില്ലറ പൗണ്ടു മുടക്കിയാൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്‍റെ ബസുകൾ അവിടെ കാണാനിടയായത്. ഇത്തരം ബസുകൾ തിരുവിതാകൂറിലെ സ്വന്തം പ്രജകൾക്കും സമ്മാനിച്ചാലോ എന്നു ചിത്തിരതിരുനാൾ ആഗ്രഹിച്ചുപോയി. റോഡുകൾ കുറവായ നാട്ടുരാജ്യത്ത് എങ്ങനെ ബസോടിക്കും എന്നതൊന്നും ചിന്തിക്കാതെയും മനസു മടിക്കാതെയും ലണ്ടൻ ബസുകളെപ്പറ്റി കൂടുതൽ അറിയാൻ ചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡ് ഓഫീസിൽ ചെന്നു.

ഇംഗ്ളണ്ടിൽ നിന്ന് ബസ് എൻജിനുകൾ മാത്രമല്ല തിരുവിതാംകൂറിലെ ഗട്ടർ റോഡിനു പറ്റിയ ബോഡി നിർമിക്കാൻ പറ്റിയ എൻജിനിയറെയും തരാം എന്ന സായിപ്പിന്‍റെ ഉറപ്പിലാണ് മഹാരാജാവ് അനന്തപുരിയിൽ മടങ്ങിയെത്തിയത്. യാത്രയിൽ കിട്ടിയ ഉറപ്പനുസരിച്ച് ലണ്ടൻ ട്രാൻസ്പോർട്ട് കന്പനിയിൽ ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന സി.ജി. സാൾട്ടർ എന്ന മെക്കാനിക്കൽ എൻജിനിയറെ തിരുവിതാംകൂറിൽ ബസിറക്കാൻ വിട്ടുകിട്ടി. അതനുസരിച്ച് 1937 സെപ്റ്റംബർ 20ന് തിരുവനന്തപുരത്തെത്തിയ മെക്കാനിക്കൽ എൻജിനിയർ സാൾട്ടർ സായിപ്പിനെ തിരുവിതാംകൂർ ട്രാൻസ്പോർട്ട് സൂപ്രണ്ടായി ചിത്തിരതിരുനാൾ മഹാരാജാവ് നിയമിച്ചു.

ബോൾട്ട് ബോംബെയിൽനിന്ന്
***********************
ഒരു മാസത്തിനുള്ളൽ സാൾട്ടർ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പെർക്കിൻസ് ഡീസൽ എൻജിൻ ഘടിപ്പിച്ച 60 കോമറ്റ് ഷാസികൾ തിരുവനന്തപുരത്ത് കപ്പലിലെത്തിച്ചു. സാൾട്ടർ എൻജിനു മുകളിൽ ഇവിടത്തെ റോഡിനു പറ്റിയ കന്പിക്കൂടുകൾ തീർത്ത് പിറ്റേ മാസം ഒരു ബസിറക്കി പരീക്ഷണം നടത്തി. സംഗതി വിജയമായതോടെ സാൾട്ടറും അദ്ദേഹം ഒപ്പം കൂട്ടിയ തദ്ദേശീയ മെക്കാനിക്കുകളും ചേർന്ന് ആഞ്ഞിലി ഉരുപ്പടികൾകൊണ്ട് ഷാസിക്കു മുകളിൽ ബോഡി കെട്ടി. തകിടും ബോൾട്ടുകളും ബോംബെയിൽ നിന്നും ചില്ലുകൾ ഇംഗ്ലണ്ടിൽ നിന്നും എത്തിക്കുകയായിരുന്നു. തീരുന്നില്ല കടന്പ, ബസോടിക്കാൻ പ്രാപ്തിയുള്ള ആളെ വേണമല്ലോ. ഹെവി വാഹനം ഓടിക്കാനറിയാവുന്നവർ അക്കാലത്ത് വിരളം. ഇതിനും സാൾട്ടർ പരിഹാരം കണ്ടെത്തി.

തിരുവനന്തപുരം കന്യാകുമാരി റോഡിൽ കാറുകൾ ഓടിച്ചിരുന്നവരെ വിളിച്ചുവരുത്തി പരിശീലനം നൽകി ഹെവി ഡ്രൈവർമാരായി പരിശീലിപ്പിച്ചു. അങ്ങനെ ബസുകൾ പണിത് 1938 ഫെബ്രുവരി 20 ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ സ്റ്റേറ്റ് മോട്ടോർ സർവീസ് ഉദ്ഘാടനം ചെയ്തു. ഈ സർവീസാണ് ഇന്നത്തെ കെഎസ്ആർടിസി ആനവണ്ടികളായി രൂപം മാറിവന്നത്.

നാട്ടുകാരും നാട്ടുപ്രമാണികളും അരികുപറ്റി നിന്ന രാജപാതയിലൂടെ മഹാരാജാവും അമ്മത്തന്പുരാട്ടിയും ഇളയരാജാവ് ഉത്രാടംതിരുനാൾ മാർത്താണ്ഡവർമയും ബന്ധു ക്യാപ്റ്റൻ ഗോദവർമരാജയും കുരുത്തോലകളും കസവു നേരിയതുകളും കെട്ടി അലങ്കരിച്ച ബസിൽ പ്രൗഢിയോടെ ഇരുന്നു. സാൾട്ടർ ബസ് സ്റ്റാർട്ടു ചെയ്തപ്പോൾ ഉയർന്ന കറുത്ത പുക പ്രജകൾക്ക് കാഴ്ചയുടെ വിസ്മയമായിരുന്നു. ഗിയർ വലിച്ചതോടെ ചരിത്രത്തിലേക്ക് ആ രാജവണ്ടിയുടെ ചക്രങ്ങൾ ഉരുണ്ടുനീങ്ങി. രാജാവും അമ്മത്തന്പുരാട്ടിയും കയറിയ ബസിനു പിന്നാലെ 33 ബസുകൾ അന്ന് നിരത്തിലിറങ്ങി. കവടിയാർ കൊട്ടാരംവരെയുള്ള എഴുന്നള്ളത്തോടെ ജനകീയ ബസ് സർവീസ് ആരംഭിച്ചു. വൈകിയില്ല, പിറ്റേ ദിവസം മുതൽ (21 മുതൽ) തിരുവനന്തപുരംകന്യാകുമാരി റൂട്ടിൽ ഈ ബസുകൾ ഓട്ടം തുടങ്ങി.

ഒരു മൈലിന് അര ചക്രം
*******************
പുഷ് ബാക്ക് സീറ്റും ഡോൾബി സംഗീതവുമുള്ള ഇക്കാലത്തെ ഹൈ ടെക് വണ്ടികളോടൊന്നും തുലനപ്പെടുത്താവുന്നവയായിരുന്നില്ല ഈ സാൾട്ടർ ബോഡി കെട്ടിയിറക്കിയ ഈ ബസുകൾ.

ആ ബസുകളുടെയൊക്കെ പുറകുവശത്തായിരുന്നു വാതിൽ. നടുവിൽ സഞ്ചാരമാർഗം. മുൻഭാഗത്ത് തുകൽ പൊതിഞ്ഞ രണ്ട് ഒന്നാംക്ലാസ് സീറ്റുകൾ. ഒരു ബസിൽ 23 പേർക്കു കയറാനായിരുന്നു അനുമതി. ഇരിക്കാൻ പ്ലാറ്റ് ഫോമിൽ ഉറപ്പിച്ച തടിക്കസേരകൾ.

ഓരോ റൂട്ടിലെയും ചാർജ് നിരക്കുകൾ അനന്തപുരം ദേശമെങ്ങും പ്രദർശിപ്പിച്ചപ്പോൾ അത് വായിച്ചറിയാൻ ജനം തിക്കിത്തിരക്കി. ഒരു മൈലിന് അരച്ചക്രം ആയിരുന്നു അന്നു ബസ് ചാർജ്. ഒന്നാംക്ലാസ് ടിക്കറ്റിന് അന്പതു ശതമാനം നിരക്കു കൂടുതൽ നൽകണം. മൂന്നുവയസിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര ഫ്രീ. മൂന്നു മുതൽ പതിനാലു വയസ് വരെയുള്ളവർക്ക് ഹാഫ് ടിക്കറ്റ്. ലഗേജിന് പ്രത്യേകം കൂലി നൽകുകയും വേണ്ട. എന്നാൽ കർഷകർക്കും കച്ചവടക്കാർക്കും ചരക്ക് കൊണ്ടുപോകാൻ യാത്രാ ബസുകളോടൊപ്പം ഒരു പാഴ്സൽ ബസും പ്രത്യേകം ഓടിച്ചിരുന്നു. റോഡുകളേറെയും കോണ്‍ക്രീറ്റ് ചെയ്തതോ കല്ലുപാകിയതോ ആയിരുന്നു.

തിരുവനന്തപുരം സെൻട്രൽസ്റ്റേഷനിൽ നിന്നായിരുന്നു അക്കാലത്ത് തിരുവിതാംകൂർ ബസ് സർവീസുകളുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതു സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിനു ശേഷം നീളമുള്ള ബോണറ്റും നീളംകുറഞ്ഞ ബോഡിയുമായി ഫോർഡ്, ഷെവർലെ, ഓസ്റ്റിൻ ഇംഗ്ലണ്ട് കന്പനി ബസുകൾ തിരുവനന്തപുരം നിരത്തിലെത്തി. 1950 കളിൽ തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായശേഷം ബ്രിട്ടീഷ് ലെയ് ലൻഡ്, ബ്രിട്ടീഷ് കോമറ്റ്, ഫോർഡ,് ഫാർഗോ കന്പനി ബസുകൾ ഇറക്കുമതി ചെയ്തു. അങ്ങനെ ബസുകൾ തിരുവനന്തപുരംവിട്ട് കൊച്ചിയിലുമെത്തി.

തിരുകൊച്ചി സംസ്ഥാനത്ത് അന്നത്തെ ഏക ഗതാഗതമാർഗം മെയിൻ സെൻട്രൽ റോഡ് എന്ന എംസി റോഡായിരുന്നു. റൂട്ടുകളിൽ പാലങ്ങൾ വിരളമായിരുന്നതിനാൽ കടത്തുകടവുകളിൽ ബസുകളെ ചങ്ങാടങ്ങളിൽ അക്കരയിക്കരെ കടത്തുകയായിരുന്നു പതിവ്. പിന്നീട് ഹിന്ദുസ്ഥാൻ കന്പനിയുടെ ഹിന്ദുസ്ഥാൻ ബെഡ്ഫോർഡ്, പ്രീമിയർ കന്പനിയുടെ പ്രീമിയർ ഫാർഗോ എന്നിവയും തുടർന്ന് ടാറ്റാ കന്പനി െമഴ്സിഡസ് ബെൻസുമായി ചേർന്ന് ടാറ്റാ മെഴ്സിഡസ് ബെൻസും ബസുകൾ നിർമിച്ചു നിരത്തിലിറക്കി. ട്രാൻസ്പോർട്ട് വകുപ്പിന്‍റെ ആദ്യ ബെൻസ് ബസ് നിരത്തിലിറങ്ങിയത് പതിഞ്ഞ മുഖത്തോടു കൂടിയായിരുന്നു. 1956 ൽ അലുമിനിയം പച്ച പെയിന്‍റുകളടിച്ച് അനന്തപുരിയിലൂടെ ഓട്ടം തുടങ്ങി. വൈകാതെ സമാനമായ രൂപത്തിലും വലിപ്പത്തിലും ലെയ് ലാൻഡ് ബസുകളും നിരത്തിലിറങ്ങി. ഒന്നിനു പിറകിൽ മറ്റൊരു ബസ് ഘടിപ്പിച്ച റോഡ് ട്രെയിൻ, ഒന്നര ഡക്കർ, ഡബിൾ ഡക്കർ തുടങ്ങി വിവിധ ഫാഷൻ ബസുകൾ.

അങ്ങനെ കെഎസ്ആർടിസി
**************************
1950ലെ റോഡ് ട്രാൻസ്പോർട് ആക്ടിലെ വകുപ്പ് 44 പ്രകാരം 1965ൽ സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചട്ടങ്ങൾ ആവിഷ്കരിക്കുകയും 1965 ഏപ്രിൽ ഒന്നിന് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് സ്വയംഭരണ ശേഷിയുള്ള ഒരു കോർപറേഷനായി മാറുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ കെഎസ്ആർടിസി. ചുവപ്പു നിറവും ആനമുദ്രയും അന്നു മുതൽ ഈ ബസുകൾക്കു സ്വന്തം.

33 ബസുകളിൽ ഓട്ടം തുടങ്ങിയ കാലം പോയി. ഇന്നു കെഎസ്ആർടിസിക്ക് 6304 ബസുകളും 6399 ഷെഡ്യൂളുകളുമുണ്ട്. സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ്, സിൽവർലൈൻ ജെറ്റ്, ശബരി എയർബസ് ഉൾപ്പടെ സൂപ്പർ ക്ലാസ് ബസുകളും ഓടുന്നുണ്ട്. വോൾവോ, സ്കാനിയ വിഭാഗത്തിൽ ആഡംബര ഷെഡ്യൂളുകളും കെഎസ്ആർടിസിക്ക് ഉണ്ട്. ഇതുകൂടാതെ കേന്ദ്രസർക്കാരിന്‍റെ നഗരവികസനപദ്ധതിയുടെ ഭാഗമായുള്ള ലോഫ്ലോർ ബസുകളും.

പ്രതിദിനം 16.8 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നത്. സാൾട്ടർ സായിപ്പ് തിരുവനന്തപുരം ട്രാൻസ്പോർട്ട് സെൻട്രൽ വർക്സിലാണ് ബസുകൾ ബോഡി ചെയ്തു തുടങ്ങിയത്. നിലവിൽ എടപ്പാൾ, കളമശ്ശേരി, മാവേലിക്കര വർക്്ഷോപ്പുകളിലും ബോഡി നിർമാണം നടക്കുന്നു.

വിഷ്ണു ഭക്തൻ ആയ ഗാന്ധിജിയുടെ വധം ആസൂതൃത്വം ചയ്തു നടപ്പിലാക്കിയ നരാധമന്മാർ

Nathuram Vinayak Godse,Narayan Apte,Digambar Badge,Shankar Kistayya,Dattatrays Parchure,Vishnu Karkare,Madanlal Pahwa,Gopal Godse.

അവരുടെ നിരീക്ഷണത്തിൽ ഗാന്ധിജി ചെയ്ത കുറ്റം സ്വന്തം മതത്തിൽ പെട്ട ഹിന്ദുക്കളെ മാത്രം സംരക്ഷിക്കാതെ ന്യൂനപക്ഷ സമുദായത്തിന് വേണ്ടി പക്ഷം പറഞ്ഞു.ഇനി മേൽ ഗാന്ധി അവരെ സംരക്ഷിക്കാൻ ജീവിച്ചിരിക്കേണ്ട എന്ന ഉറപ്പിച്ചു ഈ കൂട്ടർ.

ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷം ഉള്ള കാൽക്കട്ടയും ഹിന്ദു സിഖ് ഭൂരിപക്ഷം ഉള്ള പഞ്ചാബും രണ്ടായി വെട്ടിമുറിക്കപ്പെട്ടു .
പഞാബിത്തിന്റെയ് പടിഞ്ഞാറു ഭാഗം ഇന്നത്തെ ലാഹോർ പാകിസ്താനികൾക്കും കിഴക്ക് അമൃതസർ വരുന്ന ഭാഗം ഹിന്ദുസിക്ക് കാർക്കും കൊടുത്തു .
കാൽക്കട്ടയുടെ കിഴക് പാകിസ്താനിനും പടിഞ്ഞാർ ഹിന്ദുക്കൾക്കും കൊടുത്തു.

റാഡ്ക്ലിഫ് വരച്ച ഇന്ത്യ പാക്കിസ്ഥാൻ ഉപഭൂഗണ്ട വിഭജന രേഖയിൽ അതിർത്തിക് അപ്പുറവും ഹിന്ദു മുസ്ലിം സിക്ക് കൂട്ടക്കൊലയും കശാപ്പും നടക്കുമ്പോൾ അവിടെ എല്ലാം ദൈവദൂതനെ പോലെ സമാദാന പാലനത്തിനായി ഗാന്ധിജി എത്തി.
കാൽക്കട്ടയിൽ ഉണ്ടായ മതസങ്കര്ഷങ്ങള് ഇല്ലാതെ ആക്കി തുടർന്ന് പഞ്ചാബിലേക്ക് പോകും വഴി ഡൽഹിയിൽ നടന്നു കൊണ്ട് ഇരുന്ന കൂട്ടക്കൊലകൾ ഇല്ലാതെ ആകാൻ ആ മഹാത്മാവ് ബിർള മന്ദിരത്തിൽ താമസിച്ചു വരുന്ന സമയം മുസ്ലിം ജനതെയെ മാത്രം സംരക്ഷിച്ചു എന്ന് കുറ്റപ്പെടുത്തി ജാനുവരി 20in മഹാത്മാവിന്റെയ് നേരെ ആദ്യത്തെ ബോംബേറ് നടത്തി പരാജയപെട്ട് ,പിന്നീട് ബിർളാമന്ദിരത്തിൽ തന്നെ ഗാന്ധിജി വധംലക്ഷ്യമിട്ട് ഗൂഢാലോചന നടത്തി അവസാനം മാനസിക നില ശെരി അല്ലാതെ ഗോഡ്‌സെ വെച്ച് മഹാത്മാവിന്റെ ജീവൻ എടുത്തു

"അയാള്‍ക് നിരസിക്കാന്‍ കഴിയാത്ത ഒരു ഓഫര്‍ ആയിരക്കും ഞാന്‍ അയാള്‍ക് നല്‍കുക "
- വീറ്റോ കൊര്‍ലിയോണി 
___________________________
സ്ഥലം: ലണ്ടനിലെ ഒരു കൌണ്സിലിംഗ് സെന്റര്‍
1966 നവംബര്‍ ആദ്യ ആഴ്ച.

സ്ത്രീ: "ഞങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍ ഇപ്പോള്‍ ചില സുഹൃത്തുക്കള്‍ താമസിക്കുന്നുണ്ട്. ഞാന്‍ ഇന്നലെ അവരെ കാണാന്‍ പോയിരുന്നു. അവിടെ മൊത്തത്തില്‍ രംഗം അത്ര പന്തിയല്ലായിരുനു. എന്റെ ഭര്‍ത്താവ് പറഞ്ഞത് അവര്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ്. അതില്‍ റാന്‍ഡല്നെ മാത്രമേ എനിക്ക് അറിയൂ. അയാളോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഒളിച്ചു കഴിയുന്നത്‌? ഇവരൊക്കെ ആരാണ്?
ഓ ..അതാണ്‌ ജോര്‍ജ് ബ്ലേക്ക് ...!!! എന്നാണ് അയാള്‍ പറഞ്ഞത് .. ജോര്‍ജ് ബ്ലേക്ക്.. അയാള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ ഉണ്ട് .."

തെറാപ്പിസ്റ് :"ജയില്‍ ചാടിയത്തിനു പോലീസ് അന്വേഷിക്കുന്ന ആ റഷ്യന്‍ ചാരന്‍ ജോര്‍ജ് ബ്ലേക്ക് ആണോ?"

സ്ത്രീ "അതെ ആണവആയുധത്തിന് എതിരെ സമരം ചെയ്യുന്ന റാന്‍ഡെലും പാറ്റ് പോട്ടിയും പിന്നെ ഒരു ബ്രൂക്കും ജോര്‍ജും അവിടെയാണ് ഒളിച്ചു കഴിയുന്നത്‌. ഞാന്‍ അവരെ നേരില്‍ കണ്ടു.. അവര്‍ റഷ്യയില്‍ എങ്ങും പോയിട്ടില്ല , ഇവിടെ ഇംഗ്ലണ്ടില്‍ തന്നെ ഉണ്ട് ഇപ്പോഴും.

തെറാപ്പിസ്റ്: പത്രവും വാര്‍ത്തകളും ഒക്കെ നമ്മുടെ മനസിനെ സ്വാധീനിക്കും , ചിലപ്പോ ചില കേസില്‍ മരിച്ചു പോയവരും ആയി സംസാരിച്ചു എന്ന് വരെ നമുക്ക് തോന്നും .. അതൊക്കെ ഹാലൂസിനേഷന്‍ ആണ് , നിങ്ങള്‍ക്ക് ഭ്രാന്ത്‌ ഒന്നുമില്ല, ഇതൊരു ഹാലൂസിനേഷന്‍ ആണ് , നടക്കാത്ത സംഭവങ്ങള്‍ നടന്നതായി ഒക്കെ ചിലപ്പോ തോന്നി എന്നിരിക്കും ....

ഇത് കേട്ട ആ സ്ത്രീ തെറപ്പിസ്റ്റിനു നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി. അന്ന് രാത്രി അവള്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. തനിക് ഹാലൂസിനേഷന്‍ ആണെന്ന് ആണ് ടോക്റെരുടെ വിചാരം എന്ന് അവര്‍ കളിയാക്കി. 
അടുത്ത ദിവസം ഈ ഫ്ലാറ്റില്‍ വെച്ച് തമാശ പറയുമ്പോള്‍ അയാള്‍ ഇത് ബ്ലെക്കിനോടും കൂട്ടരോടും പറഞ്ഞു.
"ഡോക്ടറോടു നാം കള്ളം പറയരുത് എങ്കിലേ ഈ തെറാപി കൊണ്ട് ഒക്കെ പ്രയോജനം ഉണ്ടാകു...." അയാള്‍ പുതിയ കൂട്ടുകാരോട് പറഞ്ഞു

എന്നാല്‍ യഥാര്‍ത്ഥ അത്ഭുതം അതായിരുന്നില്ല ഈ സംഭവം നടന്നു കഴിഞ്ഞിട്ടുംആദ്യത്തെ ഒരു അമ്പരപ്പിന് ശേഷം ആ ഫ്ലാറ്റ് വിട്ടു പോകാനോ , മറ്റൊരു ഒളി സങ്കേതം തേടാനോ അവര്‍ മിനക്കെട്ടില്ല. ആ ദമ്പതികളുടെ ആഥിത്യം സ്വീകരിച്ചു പിന്നെയും ഏതാണ്ട് രണ്ടു മാസം അവര്‍ അവിടെ തന്നെ കഴിഞ്ഞു. എന്നിട്ടാണ് ജെര്‍മനി വഴി രക്ഷപെടാന്‍ തീരുമാനിക്കുന്നത്‌. റാന്‍ഡല് സഹായിക്കാം എന്ന് ഏറ്റു.അങ്ങനെ അവര്‍ യത്ര തുടങ്ങി . ബ്ലേക്ക് വാനിന്റെ പിന്‍സീറ്റിന്റെ അടിയില്‍ കിടന്നു ആണ് യാത്ര ചെയ്തത്.അങ്ങനെ ജെര്‍മനിയിലെ ഹെംസ്റെഡിറ്റ് (Helmstedt) എന്ന സ്ഥലത്ത് എത്തി. അതിനിടയില്‍ രണ്ടു ജര്‍മനികള്‍ക്കും ഇടയില്‍ ഉള്ള ഒരു ചെക്ക് പോയിന്റില്‍ മാത്രമേ പരിശോധന ഉണ്ടായിരുന്നുള്ളു,അവിടെയും സീറ്റിനു മുകളില്‍ കിടന്നു ഉറങ്ങുന റാന്‍ഡല്ന്റെ കുട്ടികളെ കണ്ട പട്ടാളക്കാര്‍ അത് കൂടുതല്‍ പരിശോധിക്കാന്‍ മിനക്കെട്ടില്ല.

ഹെംസ്റെഡിറ്റ് നഗരത്തിനു പുറത്തു ഗട്ടറുകള്‍ നിറഞ്ഞ ഒരു റോഡരികില്‍ വാന്‍ നിന്നു. ബ്ലേക്ക് പുറത്തിറങ്ങി.റാന്‍ഡലിനും കൂട്ടര്‍ക്കും നന്ദി പറഞ്ഞു. അടുത്തുള്ള ഒരു കെട്ടിടത്തില്‍ KGBയും ആയി ബന്ധപെടാന്‍ സൗകര്യംഉണ്ടായിരുന്നു .ബ്ലേക്ക് അങ്ങോട്ട്‌ നടന്നു നീങ്ങി. അതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാശം വരുത്തിയ ചാരന്മാരില്‍ ഒരാളെ പിടിക്കാന്‍ ഉള്ള സാധ്യത എന്നേക്കുമായി അടഞ്ഞു.

1955മുതല്‍ ബ്ലേക്ക് ബെര്‍ലിനില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ചാര സംഘടന ആയ MI6ഓഫീസര്‍ ആയിരുന്നു അയാള്‍. ബ്ലെക്കിന്റെ ജോലി ബ്രിട്ടന് വേണ്ടി സോവിയറ്റ് ചാരന്മാരെ കണ്ടെത്തുകയായിരുന്നു.

ലോകത്ത് എവിടെയും എന്നും പിടിക്കപെടുന്ന ഏതൊരു ചാരനും പ്രതീഷിക്കുന്ന ഒരു വിധി ഒന്നേ ഉള്ളു. മരണം. അതെത്ര പെട്ടന്ന് ആയിരിക്കുമോ അത്രയും നല്ലത്. തടവുകാരേ കൈമാറ്റം ചെയ്യുന്ന പോലെയുള്ള ഭാഗ്യം ആയിരത്തില്‍ ഒരുവന് പോലും ലഭിക്കാറില്ല. കിട്ടിയാല്‍ തന്നെ സ്വന്തം രാജ്യം ഒരിക്കലും അയാളെ വിശ്വസിക്കുകയില്ല. മരണത്തെ പേടിച്ചു നമ്മുടെ രഹസ്യമെല്ലാം ശത്രുവിന് ചോര്‍ത്തി കൊടുത്ത ഒറ്റുകാരന്‍ അല്ലെങ്കില്‍ ആ സംശയത്തിന്റെ കരിനിഴലില്‍ ജീവിതം.
ചാരന്റെ ജോലി അങ്ങനെ ആണ്. സര്‍ക്കാര്‍ ജോലി ആണെങ്കിലും ഇതിനു റിട്ടയര്‍മെന്റ് ഇല്ല. ഏതു പ്രായക്കാരനും പറ്റിയ ഒരു വേഷവും ചോര്‍ത്താന്‍ രഹസ്യങ്ങളും ശത്രു രാജ്യത്തു എന്നും ഉണ്ടാകും. ഉടനെ ഇല്ലെങ്കില്‍ മറ്റു ചാര്നമാര്‍ക്ക് സേഫ് ഹൌസ് ഒരുക്കി ഊഴം കാത്തിരിക്കാം. എല്ലാം ശാന്തമായി നടന്നാല്‍ പോലും മക്കളെ അവിടെ പഠിപ്പിച്ചു അവിടെത്തെ സൈന്യത്തിലും സര്‍ക്കാരിലും എത്തിച്ചു ആ രാജ്യത്തിന്‍റെ നയങ്ങള്‍ തന്നെ നമുക്ക് അനുകൂലമാക്കാം. അവിടെ മനുഷ്യാവകാശം ഇല്ല. അവന്റെ ജീവിതം അവന്റെതല്ല . പിടിക്കപെടും വരെ സ്വന്തം രാജ്യത്തിന്‌ അവകാശപെട്ടതാണ്. പിടിക്കപെട്ടാല്‍ ശത്രുവിനും

അവിടെ ആണ് ജോര്‍ജ് ബ്ലേക്ക് എന്ന മനുഷ്യന്‍ മാലാഖയെ പോലെ കടന്നു വരുന്നത്. നിരസിക്കാന്‍ ആകാത്ത ഒരു ഓഫറും ആയിട്ട്..അയാള്‍ പിടിക്കപെട്ട റഷ്യന്‍ ചാരന്മാരെ കണ്ടു. മരിക്കണോ അല്ലെങ്കില്‍ കൂടെ ചേരുന്നോ എന്നാ ഒരു ചോദ്യം മാത്രം ചോദിച്ചു., റഷ്യന്‍ കമ്മ്യുനിസത്തില്‍ നിന്ന് പുറത്തു പോകാന്‍ കൊതിച്ച സൈനികരെ കണ്ടെത്തി.മികച്ച ഓഫര്‍ നല്‍കി ബ്രിട്ടന്റെ ചര്ന്മാരാക്കി.

ലളിതമായി പറഞ്ഞാല്‍ ഡബിള്‍ ഏജന്റ്റ് ആകാമോ എന്നതാണ് ആ ഓഫര്‍. പിടിക്കപെട്ടു എല്ലാം നഷ്ടമാകുന്നതിനു ഒരു നിമിഷം മുന്പ് എല്ലാം തിരിച്ചു കിട്ടാന്‍, . ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങി പോകാന്‍ ഒരു ചാന്‍സ്. നിരസിക്കാന്‍ കഴിയാത്ത ഒരു ഓഫര്‍...!!!

ബ്ലേക്ക് മാത്രമല്ല ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം അക്കാലത്തു ശീതയുദ്ധത്തിലെ രണ്ടു ചേരിയും ഈ ഓഫര്‍ നല്‍കിയിരുന്നു. രണ്ടാം ലോക മഹായുദ്ധശേഷം അത്ര മേല്‍ ഭീകരം ആയിരുന്നു. അത് മനുഷ്യന്റെഎല്ലാ പരിമിതികളെയും പരീക്ഷിച്ചു. ആശയങ്ങള്‍ .. ആവശ്യങ്ങള്‍ ഒക്കെ നിമിഷങ്ങള്‍ കൊണ്ട് മാറി മറിഞ്ഞു, ബ്ലെക്കിന്റെ ഓഫര്‍ സ്വീകരിക്കാത്ത ആളുകള് അപൂര്‍വ്വം ആയിരുന്നു. ബ്ലെക്കിന്റെ കാലത്ത് ബ്രിട്ടന് വേണ്ടി റഷ്യയില്‍ നിന്ന് രഹസ്യങ്ങള്‍ ഒഴുകി.

എന്നാല്‍ കൂറുമാറിയ റഷ്യകാര്‍ അറിയാത്ത ഒന്ന് ഉണ്ടായിരുന്നു 
ബ്രിട്ടീഷ് ചാരന്‍ ആണെങ്കിലും ബ്ലേക്ക് സ്വയം ഒരു ഡബിള്‍ എജെന്റ് ആയിരുന്നു
ജോര്‍ജ് ബ്ലേക്ക് വഴി ബ്രിട്ടീഷ് രഹസ്യങ്ങള്‍ റഷ്യയിലേക് ഒഴുകുന്നതിനു ലഭിക്കുന്ന ചൂണ്ടയിലെ ഇരകള്‍ മാത്രം ആയിരുന്നു ബ്രിട്ടന് ലഭിച്ചുകൊണ്ടിരുന്നത്
ബ്രിടീഷ് അമേരിക്കന്‍ സംഘം ബെര്‍ലിനിലെ തുരംഗം വഴി തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്‌(ഓപറേഷന്‍ ഗോള്‍ഡ്‌ ) അറിഞ്ഞിട്ടും റഷ്യ പത്തു മാസത്തോളം ഒന്നും അനങ്ങിയില്ല. അതിനു ഒരേ ഒരു കാരണം ആ തുരംഗത്തെ കുറിച്ച് തങ്ങള്‍ക് അറിയാം എന്ന് പുറത്തായാല്‍ ജോര്‍ജ് ബ്ലെക്കിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി പുറത്താകുമോ എന്നാ ഭയം മാത്രം ആയിരുന്നു കാരണം. അത്രയ്ക്ക് ഉണ്ടായിരുന്നു ബ്ലെക്കിന്റെ പ്രാധാന്യം.

ബ്ലേക്ക് ഇടപെട്ട ചില കാര്യങ്ങള്‍ ഇവിടെ പറയാം , ബാക്കി മറ്റൊരിക്കല്‍ ആകട്ടെ.

റഷ്യന്‍ മേജര്‍ ആയിരുന്ന P S പോപ്പോവ് അമേരിക്കയുടെ CIA യ്ക്ക് വേണ്ടി വിവരങ്ങള്‍ നല്‍കുന്ന ഒരു ഡബിള്‍ എജെന്റ് ആയിരുന്നു
1953-1958 കാലത്ത് അദേഹം റഷ്യയുടെ ഏതാണ്ട് എല്ലാ സൈനിക രഹസ്യങ്ങളും അമേരിക്കയ്ക്ക് കൈമാറി. 
ലോക് ഹെഡ് യു -രണ്ട് എന്ന ചാരവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ റഷ്യയുടെ കയ്യില്‍ എത്തിയതായി അദേഹം 1958ല്‍ തന്നെ അമേരിക്കയെ അറിയിച്ചു. 
എന്നാല്‍ ഇക്കാര്യം ഉറപ്പാക്കണം എന്ന് അമേരിക്ക തീരുമാനിച്ചു, പക്ഷെ റഷ്യയുടെ ആകാശത് വെച്ച് പിടിക്കപെട്ടാല്‍ അതൊരു യുദ്ധത്തിനു തന്നെ കാരണം ആയേക്കാം.
അവര്‍ ബ്രിട്ടന്റെ സഹായം തേടി. അങ്ങനെ ആദ്യം രണ്ടു ബ്രിടീഷ് പൈലറ്റുമാര്‍ ആ വിമാനം റഷ്യയുടെ മുകളില്‍ കൂടി പറത്തി. അതാകുമ്പോള്‍ അമേരിക്കയുടെ സൈനികര്‍ അല്ല എന്ന് പറഞ്ഞു രക്ഷപെടാം. ബ്രിടീഷ് പൈലറ്റുമാര്‍ പിടിക്കപെട്ടാലും യുദ്ധതിലേക് കാര്യങ്ങള്‍ എത്തുകയില്ല എന്ന് അവര്‍ കണക്കാക്കി.
ഏതാണ്ട് 65000 അടി ഉയരത്തില്‍ പറന്ന ബ്രിടീഷ് പൈലറ്റുമാര്‍ റഷ്യയുടെ "കണ്ണില്‍ പെടാതെ " തിരിച്ചെത്തി. അത് പറത്തുന്നത് അമേരിക്കക്കാര്‍ അല്ല എന്ന് ബ്ലേക്ക് വഴി റഷ്യ ആദ്യമേ തന്നെ അറിഞ്ഞിരുന്നു.
അടുത്തതായി അമേരിക്കന്‍ പൈലറ്റുമാര്‍തന്നെ 1960 ഏപ്രില്‍ മാസത്തില്‍ ഒരിക്കല്‍ കൂടി വിജയകരമായി പറക്കല്‍ നടത്തി. ഇത്തവണ പക്ഷെ ഒരു വ്യത്യസം ഉണ്ടായിരുന്നു. റഷ്യ വിമാനം വെടിവെച്ചിടാന്‍ ശ്രമിച്ചു എങ്കിലും അവര്‍ക്ക് അതിനു കഴിഞ്ഞില്ല . അത്രയും ഉയരത്തില്‍ കൃത്യമായി വെടിവെച്ചിടാന്‍ ഉള്ള സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആയിരുന്നില്ല. ഇത്തവണയും റഷ്യ ഒന്നും അറിഞ്ഞില്ല എന്ന് തന്നെ അമേരിക്ക കരുതി.
ഇതോടെ അമേരിക്കയ്ക്ക് ധയിര്യം ആയി . പാകിസ്താനിലെ പെഷവാറിനു അടുത്തുള്ള അമേരിക്കന്‍ സൈനിക വിമാനത്താവളത്തില്‍ നിന്നും 1960 MAY1നു അമേരിക്കന്‍ പൈലറ്റ് മാര്‍ റഷ്യയുടെ കുറുകെ വീണ്ടും വിമാനം പറത്താന്‍ പുറപെട്ടു. ഇത്തവണ ചില സൈനിക കേന്ദ്രങ്ങളുടെ ചിത്രം എടുക്കാന്‍ ആയിരുന്നു പദ്ധതി.
ഇത്തവണ പക്ഷെ റഷ്യ രണ്ടു ലക്ഷ്യങ്ങള്‍ ഒരുമിച്ചു നേടി. അമേരികന്‍ പൈലറ്റിനെ അടക്കം വിമാനങ്ങള്‍ വെടിവെച്ചിട്ടു. സൈനിക കേന്ദ്രങ്ങളുടെ ചിത്രം എടുത്ത ക്യാമറകള്‍ അവര്‍ക്ക് കിട്ടി . നാസയുടെ കാലാവസ്ഥ ഗവേഷണത്തിന് ഉള്ള വിമാനം ആണെന്ന വിശദീകരണം ഈ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്കയെ നാണം കെടുത്തി.

റഷ്യന്‍ സൈന്യത്തിലെ ചാരനായ പോപ്പോവ് പിടിക്കപെടുകയും 1960ല്‍ വധശിക്ഷയ്ക് വിധേയനാവുകയും ചെയ്തു . വിമാനത്തിന്റെ വിവരങ്ങള്‍ എത്തിയതും പോപ്പോവ് ഡബിള്‍ എജെന്റ് ആണെന് തിരിച്ചറിഞ്ഞതും ജോര്‍ജ് ബ്ലേക്ക് വഴിയാണ് എന്ന് കരുതപെടുന്നു

മുന്പ് ഞാന്‍ ഓലേഗ് പെന്കൊവിസ്കി (ഹീറോ) എന്നാ ചാരനെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നല്ലോ, അദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യവു ഒടുവില്‍ എത്തി നില്‍ക്കുന്നത് ജോര്‍ജ് ബ്ലെക്കില്‍ ആണ്. ബ്ലേക്ക് കൈമാറിയ വിവരങ്ങള്‍ വഴി കണ്ടെത്തുന്ന ചാരന്മാരെ വധ ശിക്ഷയ്ക്ക് വിധിക്കില്ല എന്ന ഒരു ഉറപ്പ് താന്‍ വാങ്ങിയതായിബ്ലേക്ക് പറയുന്നു. എന്നാല്‍ ബ്ലേക്ക് നല്‍കിയ വിവരങ്ങളില്‍ ബാക്കിയായ ഫയലുകള്‍ പരിശോധിച്ചാല്‍ മനസിലാവുന്നത് കേണല്‍ എന്ന പേരില്‍ ബ്ലേക്ക് പറയുന്ന ആള്‍ മിക്കവാറും ഓലേഗ് പെന്കൊവിസ്കി ആണെന്നാണ്. 1963ല്‍ പെന്കൊവ്സ്കി വധശിക്ഷയ്ക്കു വിധേയനായി .

തന്റെ ചാര ജീവിതത്തില്‍ 600ഓളം പാശ്ചാത്യ ചാരന്മാരുടെ വിവരങ്ങള്‍ റഷ്യക്ക് കൈമാറി എന്ന് ബ്ലേക്ക് പില്‍ക്കാലത്ത് സമ്മതിചു, അതില്‍ നൂറോളം പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രിട്ടന്‍ അദേഹത്തെ പിടിക്കുമ്പോള്‍ നാല്പത്തി ഒന്ന് പേരുടെ വിവരങ്ങള്‍ ശത്രുക്കള്‍ക്ക് കൈമാറിയതിന് ആണ ശിക്ഷിച്ചത്. 42 വര്‍ഷത്തെ ജയില്‍ ശിക്ഷ ആയിരുന്നു അയാള്‍ക് കിട്ടിയത്. അത് മനുഷ്യത്വപരം അല്ല എന്ന് തോന്നിയതുകൊണ്ടാണ് റാന്‍ഡെലും ബ്രൂക്കും പാറ്റ് പോട്ടിയും തങ്ങളുടെ തടവുചാട്ടത്തില്‍ ബ്ലേക്കിനെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അന്ന് രക്ഷപെട്ട ബ്ലേക്ക് ഇന്നും റഷ്യയില്‍ ജീവിക്കുന്നു.


 

Please reload

HISTORY

3D PRINTING അധികം ആരും കേട്ടിട്ടുണ്ടാവില്ല 

വീട്ടാവശ്യത്തിന് ഉള്ള പച്ചമുളക്

മറ്റൊരു മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടാൻ യുഎസ് ശ്രമിക്കുന്നു: ഉത്തരകൊറിയ.

Please reload

bottom of page